കേരളം

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഹൃദയാഘാതം, ജീവന്‍ രക്ഷിക്കാന്‍ ബസുമായി പാഞ്ഞ് സഹപ്രവര്‍ത്തകന്‍; എന്നിട്ടും...

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. പാലാ തിടനാട് സ്വദേശിയും ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറുമായ സാജുമാത്യു (40) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന നഴ്‌സും മറ്റുയാത്രക്കാരും അദ്ദേഹത്തിന് പ്രാഥമികശുശ്രൂഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല.

ഞായറാഴ്ച രാവിലെ കോട്ടയത്തെ കോടിമതയിലായിരുന്നു സംഭവം. ഈരാറ്റുപേട്ട-തേന്നാട്-തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറായിരുന്ന സാജുമാത്യുവിന് കോട്ടയം ബസ് സ്റ്റാന്‍ഡ് പിന്നിട്ടതിനുശേഷമാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ബസ് റോഡരികില്‍ നിര്‍ത്തിയെങ്കിലും സാജുമാത്യു സ്റ്റിയറിങ് വീലിന് മുകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ചെങ്ങന്നൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറായ ടി.കെ. ലാലും ബസിലുണ്ടായിരുന്നു. തുടര്‍ന്ന് ടി.കെ. ലാല്‍ ബസ് ഓടിച്ച് സാജു മാത്യുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം