കേരളം

നുണപ്രചാരണം തള്ളി; മതില്‍ തീര്‍ത്തത് 55 ലക്ഷം വനിതകള്‍; വിജയത്തിന് പിന്നാലെ ആര്‍എസ്എസ് തനിനിറം പുറത്തായെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാ മതിലില്‍ 55 ലക്ഷം വനിതകള്‍ പങ്കെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ മുതല്‍ അതിനെ പൊളിക്കാന്‍ തുടര്‍ച്ചയായി നടത്തിയ എല്ലാ നുണപ്രചാരണങ്ങളെയും  തള്ളിക്കളഞ്ഞാണ് കേരളത്തിലെ സ്ത്രീകള്‍ മതിലിന്റെ ഭാഗമായത്. സംഘാടകര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ പങ്കാളിത്തമുണ്ടായെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ഏതാണ്ട് അത്രതന്നെ പുരുഷന്‍മാരും പരിപാടിയുടെ ഭാഗമായി. സാമൂഹ്യ, സാംസ്‌കാരിക, കലാ, സിനിമാ മേഖലകളിലെ പ്രശസ്തരായവര്‍ തൊട്ട് നവോത്ഥാന സംഘടനകളുടെ പ്രവര്‍ത്തകരും ന്യൂനപക്ഷ ജനസാമാന്യവും വനിതാമതിലിന്റെ ഭാഗമായി. കേരള ജനതയുടെ പരിഛേദമായി മാറിയ മതില്‍ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം കൂടിയാവുകയായിരുന്നെന്ന് കോടിയേരി പറഞ്ഞു.

വനിതാ മതില്‍ വന്‍വിജയമായപ്പോഴാണ് ആര്‍എസ്എസുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടത്. കാസര്‍കോട് ജില്ലയിലെ ചേറ്റുകുണ്ടിലും കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി തലായിലുമാണ് മതിലിന്റെ ഭാഗമായ സ്ത്രീകളെ ആര്‍എസ്എസുകാര്‍ അക്രമിച്ചത്. ജനാധിപത്യത്തിനും മതേനിരപേക്ഷതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒരു വിലയും കല്‍പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് ഈ അക്രമത്തിലൂെടെയും തുറന്നുകാട്ടപ്പെട്ടത്. നിരായുധരായ സ്ത്രീകള്‍ക്ക് നേരെ ബോംബും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തിയ ഈ അക്രമങ്ങളിലൂടെ ഇവരുടെ തനിനിറമാണ് ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടതെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു