കേരളം

പേരാമ്പ്രയിലും വടകരയിലും നെടുമങ്ങാടും നിരോധനാജ്ഞ ; കൂടുതല്‍ പൊലീസിനെ വിന്യസിക്കും 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്ന് പേരാമ്പ്രയിലും വടകരയിലും അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നുമുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുന്നത്. ഇവിടങ്ങളിലേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുമെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. എല്ലാത്തരത്തിലുള്ള പൊതുയോഗങ്ങളും അഞ്ച് ദിവസത്തേക്ക് വിലക്കിയിട്ടുണ്ട്. 

മലബാര്‍ ദേവസ്വം ബോര്‍ഡംഗമായ ശശികുമാറിന്റെ വീടിന് നേര്‍ക്ക് സ്റ്റീല്‍ ബോംബ് ആക്രമണം ഉണ്ടായതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന ഹര്‍ത്താലില്‍ ഡിവൈഎസ്പിയുടേത് അടക്കം ഏഴ് വാഹനങ്ങള്‍ക്ക് നേരെ പേരാമ്പ്രയിലും വടകരയിലുമായി കല്ലേറുണ്ടായിരുന്നു. ജില്ലയില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ നിരവധിപ്പേര്‍ കസ്റ്റഡിയിലുണ്ടെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ തുടരുന്നത് കണക്കിലെടുത്താണ് മൂന്ന് ദിവസത്തേക്ക് നെടുമങ്ങാട്, വലിയമല സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. മൂന്ന് സിപിഎം നേതാക്കളുടെ വീടിന് നേരെ ഇന്നലെയും ഇന്നുമായി ആക്രമണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്പി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ