കേരളം

ഓണ്‍ലൈനില്‍ ആയിരം രൂപയുടെ ചുരിദാര്‍ എത്തി; പിന്നാലെ 97,500 രൂപ പോയി; പരാതിയുമായി യുവാവ് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഓണ്‍ലൈനായി ചുരിദാര്‍ വാങ്ങിയ യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 97,500 രൂപയാണ് അടിമാലി സ്വദേശി ജിജോ ജോസഫിന് നഷ്ടപ്പെട്ടത്. 

ഗുജറാത്തിലെ സൂററ്റിലെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തു. ഡിസംബര്‍ 22ന് പോസ്റ്റ് വഴി ചുരിദാര്‍ ലഭിച്ചു.  ഗുണനിലവാരമില്ലെന്നു ബോധ്യമായതോടെ കമ്പനിയെ വിവരം അറിയിച്ചു. ചുരിദാര്‍ തിരികെ എടുക്കാമെന്നും പണം തിരിച്ചു നല്‍കാന്‍ അക്കൗണ്ട് നമ്പറും ഫോണില്‍ വരുന്ന ഒടിപി കോഡും നല്‍കണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

അടിമാലി ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നമ്പറും മെസേജായി വന്ന ഒടിപി കോഡും നല്‍കി. 10 മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 95,000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയെ ഉടന്‍ അറിയിച്ചു. 2,000 രൂപയില്‍ കൂടുതല്‍ മിനിമം ബാലന്‍സ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. 

ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പര്‍ നല്‍കി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്നു 2,500 രൂപയും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ 5,000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാന്‍ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ  തട്ടിപ്പ് മനസ്സിലാക്കിയ യുവാവ്  പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍