കേരളം

'വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റ് വാങ്ങിക്കൂടാ'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംവിധായകന്‍ പ്രിയനന്ദനന് നേരെ നടന്ന സംഘപരിവാർ ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി രംഗത്തെത്തി.  പ്രിയനന്ദനന്‍ പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകും. കേരളത്തിലെ പെണ്ണുങ്ങള്‍ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികള്‍ക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ പ്രിയനന്ദന്‍, വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റ് വാങ്ങിക്കൂടായെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങള്‍ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികള്‍ക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു. എമ്മാതിരി തെറികളായിരുന്നു അതൊക്കെ. അതു കൊണ്ട് പ്രിയനന്ദനന്‍ പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകും. ധാരാളം തെറി കേട്ടിട്ടും ചാണകം കൈ കൊണ്ടു തൊടാത്ത ഇവള്‍ അദ്ദേഹത്തെ ആക്രമിച്ചതിനെതിരേ  പ്രതിഷേധിക്കുന്നു.

ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് പ്രിയനന്ദനന്‍. .ഒരു ചെറിയ ഉഴപ്പോ അലസതയോ പോലും തന്റെ കലാസൃഷ്ടിയുടെ നേര്‍ക്കു കാണിച്ചിട്ടില്ലാത്തയാള്‍. അബദ്ധങ്ങള്‍ കലയില്‍ പൊറുപ്പിക്കാത്ത പുലിജന്മം.

ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി. വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടാ. തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാന്‍ പഠിക്കണം ആദ്യം.

എസ്.ശാരദക്കുട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി