കേരളം

പ്രവാചകനെ നിന്ദിച്ച് ട്വീറ്റ്‌ ;  യുവാവിന് 10 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും, മോചനത്തിന് വഴി തേടി പിതാവ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സമൂഹമാധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയ കേസില്‍ മലയാളിയായ വിഷ്ണുദേവിന് സൗദി കോടതി 10 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചു. സൗദി അറേബ്യയിലെ എണ്ണക്കമ്പനിയില്‍ എഞ്ചിനീയറാണ് വിഷ്ണു. 

സുഹൃത്തായ മുസ്ലിം യുവതിയുമായി ട്വിറ്ററില്‍ നടത്തിയ ചര്‍ച്ചയാണ് മകനെ കുടുക്കിയതെന്നാണ് വിഷ്ണുവിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ നായര്‍ പറയുന്നത്. ശിവനെ കുറിച്ച് മോശമായി ട്വിറ്ററില്‍ യുവതി പരാമര്‍ശം നടത്തിയതോടെ ' അള്ളാഹു അത്ര കാരുണ്യവാനായിരുന്നുവെങ്കില്‍ യെമനിലെ സ്‌കൂളുകള്‍ ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു എന്ന് വിഷ്ണു തിരിച്ചടിച്ചു. ഈ ട്വീറ്റ് വിവാദമായതോടെയാണ് അറസ്റ്റുണ്ടായത്. എന്നാല്‍ വിഷ്ണു ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം പരാതിപ്പെട്ടതാണ് അറസ്റ്റിനിടയാക്കിയതെന്നാണ്
വീട്ടുകാര്‍ സംശയിക്കുന്നത്.

 കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം സൗദി റിയാല്‍ പിഴയുമാണ് കീഴ്‌ക്കോടതി വിധിച്ചത്. എന്നാല്‍ ജനുവരി 24 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ശിക്ഷ ഉയര്‍ത്തുകയായിരുന്നു.  മത നിന്ദ, രാജാവിനും പ്രവാചകനുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുക എന്നീ കുറ്റങ്ങളാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. മകന്റെ മോചനത്തിനായി സുഷമാ സ്വരാജിനെയും, ശശി തരൂരിനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ