കേരളം

'മോദി സിങ്കം, സിംഗിളാ വരും'; ​'ഗോ ബാക്ക് വിളിക്കുന്നവർ മൂളയില്ലാത്തവർ' ; സദസ്സിളക്കി യുവമോർച്ച നേതാവിന്റെ തമിഴ് പ്രസം​ഗം  

സമകാലിക മലയാളം ഡെസ്ക്

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോദി ഗോ ബാക്ക് വിളിക്കുന്നവർ മൂളയില്ലാത്തവരാണെന്ന് യുവമോർച്ച നേതാവ്. ഏതെങ്കിലും നേതാവ് വന്നാൽ മടങ്ങിപ്പോകാതെ അവിടെ താമസമാക്കുമോയെന്നും യുവമോർച്ച ദേശീയ സെക്രട്ടറി എ പി മുരുകാനന്ദൻ ചോദിച്ചു. കാട്ടിൽ മൃഗങ്ങൾ ധാരാളമുണ്ടാകാം, എന്നാൽ രാജാവ് ഒന്നേയുള്ളു. അതാണ് സിങ്കം. മോദി സിങ്കമാണ്. ഇപ്പോൾ സിംഗിളാ വന്നുകൊണ്ടിരിക്കുകയാണ്. തമിഴ് പ്രസം​ഗത്തിലൂടെ സദസ്സിനെ ആവേശം കൊള്ളിച്ചു യുവമോർച്ച ദേശീയ സെക്രട്ടറി മുരുകാനന്ദൻ. 

വേദിയിൽ മറ്റു നേതാക്കൾ നരേന്ദ്ര മോദിക്കു വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു മുരുകാനന്ദന്റെ പ്രയോഗം. കോൺഗ്രസിൽ ഇപ്പോൾ പ്രിയങ്ക ഗാന്ധി വന്നിരിക്കുന്നു. പ്രിയങ്ക രാഹുലിന് റിപ്പോർട്ട് ചെയ്യും. രാഹുൽ സോണിയാജിക്കു റിപ്പോർട്ടു ചെയ്യും. സോണിയാജി ഇറ്റലിക്കു റിപ്പോർട്ടു ചെയ്യും. കോൺഗ്രസ് കുടുംബക്കമ്പനിയാണെന്നും അദ്ദേഹം പരിഹസിച്ചു. 

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം വരെ അനുഷ്ഠിച്ച ബിജെപി നേതാക്കളെ കൽത്തുറുങ്ക് കാണിച്ചു പേടിപ്പിക്കാൻ നോക്കുകയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. നൂറുകണക്കിനു പ്രവർത്തകർക്കെതിരെ പിണറായി സർക്കാർ കള്ളക്കേസെടുത്തിരിക്കുകയാണ്. മദയാനയെ കണ്ടിട്ടു പേടിക്കാത്ത നേതാക്കളെ വെറും ആനപ്പിണ്ടമായ പിണറായി വിജയൻ പേടിപ്പിക്കാൻ നോക്കുന്നതു മണ്ടത്തരമാണെന്നും രമേശ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ