കേരളം

ആദിവാസികള്‍ നല്‍കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; വനം മന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥരൈ വിമര്‍ശിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനഭൂമിയില്‍ അവകാശം ലഭിക്കാനായി ആദിവാസികള്‍ നല്‍കിയ അപേക്ഷകളില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്നും ഇതിനാല്‍ ഭൂരിപക്ഷം അപേക്ഷകളിലും തീര്‍പ്പുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിര്‍ശനം. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വനം മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 


ഫോറസ്റ്റ് ജീവനക്കാരുടെ ആവശ്യങ്ങള്‍ ഓരോന്നും അക്കമിട്ട് അവതരിപ്പിക്കുകയും ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനം നല്‍കുമെന്നും പറഞ്ഞ സ്വാഗത പ്രാസംഗികനും ജനറല്‍ സെക്രട്ടറിയുമായ എം. മനോഹരനെ മുഖ്യമന്ത്രി പ്രസംഗത്തിനിടെ വിമര്‍ശിച്ചു. സംഘടനകള്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത് സമ്മേളനത്തില്‍ അവതരിപ്പിച്ച് പരിഹാരം കാണാമെന്നു വിചാരിക്കരുത്. അതിനു പ്രത്യേകമായി നിവേദനം തയാറാക്കി ആര്‍ക്കാണോ കൊടുക്കേണ്ടത് അയാള്‍ക്ക് കൊടുക്കണം. അതാണു രീതി. ഇത്തരം പ്രാഥമിക കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു