കേരളം

മുഖ്യന്ത്രിയെ കണ്ടു; പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ ശ്രീധരനെത്തും; പരിശോധന 17ന്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം  പരിശോധിക്കും. ഈ മാസം 17നായിരിക്കും പരിശോധന. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ചാണ് ഇ ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.. ചര്‍ച്ചയില്‍ ഒരു കോണ്‍ഗ്രീറ്റ് സ്പെഷലിസ്റ്റിനെ കൊണ്ട് പാലം പരിശോധിപ്പിക്കണമെന്ന നിര്‍ദേശം ഇ. ശ്രീധരന്‍ മുന്നോട്ട് വെക്കുകയായിരുന്നു. വിദഗ്ധനെ കൊണ്ടുവരുന്ന ചുമതല ശ്രീധരന്‍ തന്നെ ഏറ്റെടുത്തിട്ടുമുണ്ട്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.  

ഈ മാസം 17ന് ഇത്തരം വിദഗ്ധര്‍ അടങ്ങുന്ന സംഘം പാലം സന്ദര്‍ശിക്കും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും പാലത്തിന്റെ തുടര്‍ന്നുള്ള നടപടികള്‍ തീരുമാനിക്കുക. പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാറ്റാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം അധികൃതര്‍ തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍