കേരളം

അൻവറിന്റെ തടയണ പൊളിച്ചു; തഹസില്‍ദാര്‍ തെറിച്ചു  

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് നീക്കുന്ന തഹസില്‍ദാര്‍ക്ക് സ്ഥലമാറ്റം. ഏറനാട് തഹസില്‍ദാര്‍ പി ശുഭനാണ് സ്ഥലംമാറ്റം. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാധാരണ സ്ഥലമാറ്റം എന്നാണ് ഉത്തരവില്‍. 

ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ്  അന്‍വറിന്റെ  ഭാര്യാപിതാവിന്റെ പേരിലുള്ള വാട്ടര്‍ തീം പാര്‍ക്കിലേക്കു വെള്ളമെടുക്കാന്‍ നിര്‍മിച്ച മലപ്പുറം, ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ഈ മാസം 30 നകം പൂര്‍ണമായും പൊളിച്ചുനീക്കാനാണ് ഹൈക്കോടതി ഉത്തരവ്‌. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നതിനിടെയാണ് നടപടി. ശുഭന് പകരം പി. സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല. 

മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ 11 ഏക്കറിലെ കുന്നുകള്‍ക്കിടയിലാണ്‌ തടയണ. തടയണ പരിസ്‌ഥിതിക്കു ഭീഷണിയും പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലാണു കോടതിയെ സമീപിച്ചത്‌. തടയണ അനധികൃതമാണെന്നും പൊളിച്ചുനീക്കണമെന്നും മലപ്പുറം ജില്ലാ കലക്‌ടറും ഉത്തരവിട്ടിരുന്നു. അന്‍വറിന്റെ പേരിലായിരുന്ന ഭൂമി ഭാര്യാപിതാവിന്റെ ഉടമസ്‌ഥതയിലേക്കു മാറ്റിയ ശേഷമായിരുന്നു അനധികൃത തടയണ നിര്‍മാണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി