കേരളം

അമ്മയെ കൊന്ന ശേഷം മലയാളി എഞ്ചിനിയറും ജീവനൊടുക്കി, സംഭവം മുംബൈയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം മലയാളി എഞ്ചിനിയര്‍ ജീവനൊടുക്കി. മുംബൈയില്‍ താമസിക്കുന്ന വെങ്കിടേശ്വര അയ്യര്‍(42), അമ്മ മീനാക്ഷി(75) എന്നിവരാണ് മരിച്ചത്. വിഷം നല്‍കിയാണ് അമ്മയെ കൊലപ്പെടുത്തിയത്. 

അമ്മയ്ക്ക് നല്‍കിയ അതേ വിഷം  കഴിച്ച് മകനും ആത്മഹത്യ ചെയ്തു. മുംബൈയിലെ മീരാ റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. മകന്റെ ലാപ്‌ടോപ്പില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 

അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം അഴുകിയ മണം വന്നതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മുതല്‍ ഇവര്‍ ഇവിടെ താമസിച്ച് വരികയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ കരാര്‍ കാലാവധി അവസാനിച്ചെങ്കിലും മൂന്ന് മാസം കൂടി കാലാവധി നീട്ടിവാങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി