കേരളം

മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പന്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1987- 1991 കാലഘട്ടത്തിലെ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര, നേമം മണ്ഡലങ്ങളില്‍ നിന്നും നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വി.ജെ തങ്കപ്പന്‍ പ്രോടൈം സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

നെയ്യാറ്റിന്‍കര അരളുമൂട്ടില്‍ ജോണ്‍സന്റെ മകനായി 1934 ഏപ്രില്‍ 20 നാണ് ജനനം. 1963 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം 1983 നേമത്തു നിന്നാണ് ആദ്യമായി ജനവിധി തേടുന്നത്. തുടര്‍ന്ന് 1991 വരെ നേമം എംഎല്‍എ ആയിരുന്നു. 2006 ലാണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തുന്നത്. ബെല്ലയാണ് ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി