കേരളം

നിപ്പ വൈറസ്: സാബിത്തിന്റെ കൈയിൽ വവ്വാലിന്റെ രക്തം പറ്റിയിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് അപകടത്തിൽ പെട്ട വവ്വാലിനെ കൈകൊണ്ട് എടുത്തു മാറ്റിയിരുന്നതായി വെളിപ്പെടുത്തൽ. സാബിത്തിൻെറ സുഹൃത്തും സൂപ്പിക്കട നിവാസിയുമായ ബീരാൻ കുട്ടിയാണ് ഇക്കാര്യം പറഞ്ഞത്. തൻെറ കൈയിൽ വവ്വാലിൻെറ രക്തം പറ്റിയതായി സാബിത്ത് പറഞ്ഞിരുന്നെന്നും ബീരാൻകുട്ടി പറയുന്നു.

നേരത്തെ ബീരാൻകുട്ടി ഇക്കാര്യം പറയാതിരുന്നതിനാൽ ആരോഗ്യ വകുപ്പിൻെറ പരിശോധനയിൽ അത് ഉൾപ്പെട്ടിരുന്നില്ല. സാബിത്തിന് വവ്വാലിൽ നിന്നാണ് നിപ വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പും വിദഗ്ധരും ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും ഏത് സാഹചര്യത്തിൽ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലായിരുന്നു. 

സാബിത്തുമായി പാലേരിയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് പരിക്കു പറ്റിയ വവ്വാലിനെ കൈയിലെടുത്തതായി സാബിത്ത് പറഞ്ഞതെന്ന് ബീരാൻ കുട്ടി വ്യക്തമാക്കി. തൻെറ ബൈക്ക് ഒരു വവ്വാലിനെ ഇടിച്ചതായും അതിനെ റോഡരികിലേക്ക് മാറ്റിയെന്നും അതിനിടെ കൈയിൽ രക്തമായെന്നും സാബിത്ത് പറഞ്ഞിരുന്നുവെന്ന് ബീരാൻകുട്ടി വെളിപ്പെടുത്തി. 

സാബിത്തിനോടൊപ്പം കുറെ ദൂരം സഞ്ചരിച്ചിട്ടും തനിക്ക് നിപ ബാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ബീരാൻ കുട്ടിയുടെ സംശയം. നിപ വൈറസ് ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയതിനാൽ ബീരാൻകുട്ടിയും ആരോഗ്യവകുപ്പിൻെറ നിരീക്ഷണത്തിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി