കേരളം

കഴുത്തറുത്ത നിലയില്‍ യുവാവ്: ഭാര്യയുടെ മൊഴി അവിശ്വസനീയമെന്ന് ബന്ധുക്കള്‍, വിശദമായി അന്വേഷിക്കണം; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. യുവാവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കല്ലയം സ്വദേശിയായ വിനോദാണ്  മരിച്ചത്. കുടുംബവഴക്കിനിടെയുണ്ടായ കൊലപാതകമെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയിലെ മുഖ്യ ആരോപണം. 

വട്ടപ്പാറയ്ക്ക് സമീപം കല്ലയം കാരമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനോദ് ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഭാര്യ രാഖിയുമായി രാവിലെ മുതല്‍ വഴക്കിടുന്നതിന്റെ ബഹളം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഉച്ചയ്ക്ക് രാഖിയുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോളാണ് വിനോദിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടത്. കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് ഭാര്യ പറഞ്ഞത്. അത് വിശ്വസിക്കാനാവില്ലെന്നാണ് കുടുംബം പറയുന്നത്.

പെയിന്റിങ് തൊഴിലാളിയായ വിനോദ് ഭാര്യയ്‌ക്കെതിരെ നേരത്തെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാര്യയില്‍ നിന്നും മര്‍ദനമേറ്റെന്നായിരുന്നു പരാതികള്‍. വിനോദിന്റെ മരണത്തിലും കുടുംബ വഴക്ക് കാരണമായെന്നാണ് നാട്ടുകാരുടെയും ആക്ഷേപം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത