കേരളം

ചപ്പാത്തിയും ചിക്കനും മാത്രമല്ല ഇനി ജ്യൂസും കട്ടനും; ജയിൽ കഫെയിൽ പുത്തൻ മാറ്റം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജയിൽ ചപ്പാത്തിയും ചിക്കനും ബിരിയാണിയുമൊക്കെ സ്വീകരിക്കപ്പെട്ടതിന് പിന്നാലെ മെനുകാർഡിൽ ഇനിമുതൽ ജ്യൂസും കട്ടനും. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ കഫറ്റേറിയയിലാണ് ഈ പുതിയ മാറ്റം. 

എല്ലാത്തരം ജ്യൂസുകളും കഫറ്റേറിയയിൽ ലഭ്യമാണെന്നും കടകളിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിലാകും ജ്യൂസുകൾ ലഭിക്കുകയെന്നും അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തില്‍ പാക്കറ്റുകളാക്കിയുള്ള വില്‍പന ഇല്ല.

പത്ത് രൂപയാണ് നാരങ്ങാവെള്ളത്തിന് ഈടാക്കുന്നത്. 30 രൂപയ്ക്ക് ഷമാം, പൈനാപ്പിള്‍ ജ്യൂസുകളും 35 രൂപയ്ക്ക് മുന്തിരി, ഓറഞ്ച്, മാങ്ങാ ജ്യൂസുകളും കുടിക്കാം. നെല്ലിക്കാ ജ്യൂസിന് 25 രൂപയാണ് വില.

കട്ടന്‍ ചായക്ക് അഞ്ച് രൂപയും ലെമണ്‍ ടീക്ക് 10 രൂപയുമാണ് വില. ഇഞ്ചി ചായയും മിന്റ് ടീയും ഇതിനോടൊപ്പം കഫറ്റേരിയയില്‍ ലഭ്യമാകും. 10 രൂപയാണ് ഇവയ്ക്കും വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി