കേരളം

മലയാളികൾ മൂന്ന് നേരം മതേതരത്വം തിന്ന് വയറ് നിറയ്ക്കൂ; മുരളീധരന്റെ മന്ത്രിസ്ഥാനം മോദിയുടെ ഔദാര്യമെന്ന് ​ഗോപാലകൃഷ്ണൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളികൾ മൂന്ന് നേരം മതേതരത്വം തിന്ന് വയറ് നിറയ്ക്കട്ടെയെന്ന് ബിജെപി വക്താവ്‌ അഡ്വക്കേറ്റ് ബി ​ഗോപാലകൃഷ്ണൻ. വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്. സംസ്ഥാനത്ത് ബിജെപി സീറ്റ് നേടാതിരുന്നത് മാധ്യമങ്ങളുടെയും ഇടത് വലതു നേതാക്കളുടെയും ദുഷ്പ്രചാരണം കാരണമാണെന്നും ​ഗോപാലകൃഷ്ണൻ പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കേരളത്തിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എന്ത് അർഹതയാണ് ഉള്ളത്? മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിന് മോദി നൽകിയ ഔദാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നില്ലായിരുന്നുവെങ്കിൽ കുമ്മനം ജയിച്ചേനെ. വത്തിക്കാന്റെ സ്വാധീനം ഉപയോ​ഗിച്ചാണ് ക്രിസ്ത്യാനികളെ വോട്ട് ചെയ്യുന്നതിൽ നിന്നും തടഞ്ഞത്. മോദിയിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികൾ നേടിയ സഭകളാണ് തെര‍ഞ്ഞെടുപ്പിൽ  പ്രധാനമന്ത്രിക്ക് എതിരെ തിരിഞ്ഞതെന്നും ​ഗോപാലകൃഷ്ണൻ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി