കേരളം

ബിനീഷ് ബാസ്റ്റിന് നേരിട്ട ദുരനുഭവം; മന്ത്രി വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നടൻ ബിനീഷ് ബാസ്റ്റിനു പാലക്കാട് ഗവ. മെഡിക്കൽ കോളജ് യൂണിയന്റെ പരിപാടിയിലുണ്ടായ ദുരനുഭവത്തിൽ മന്ത്രി എകെ ബാലൻ പ്രിൻസിപ്പലിനോടു വിശദീകരണം ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടു നടന്ന പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകൻ അനിൽ രാധാക‍ൃഷ്ണൻ മേനോൻ പറഞ്ഞെന്ന യൂണിയൻ ഭാരവാഹികളുടെ വെളിപ്പെടുത്തലോടെയാണ് വിവാദം തുടങ്ങിയത്.

ബിനീഷിനെ പരിപാടിക്കു ക്ഷണിച്ചിട്ടില്ലെന്നു പ്രിൻസിപ്പൽ ഡോ. ടിബി കുലാസ് മാധ്യമങ്ങളോടു പറഞ്ഞെങ്കിലും പ്രിൻസിപ്പലിനെ അറിയിച്ചിരുന്നതായി യൂണിയൻ ചെയർമാൻ കെ വൈഷ്ണവ് വ്യക്തമാക്കി. മാഗസിൻ പ്രകാശനത്തിനാണ് അനിലിനെ ക്ഷണിച്ചത്. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ വേദിയിലെത്തി ബാസ്റ്റിൻ നിലത്തിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

രണ്ട് അതിഥികളും പങ്കെടുക്കുന്ന രണ്ട് പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.  ജാതി, മത പരിഗണനകൾ ഉണ്ടായിട്ടില്ലെന്നുമാണ് കോളജ് യൂണിയന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്