കേരളം

'കത്തുകൾ' അതിനിർണായകം ; മുംബൈയിൽ കരുനീക്കങ്ങൾ സജീവം; അജിത്തിന് മേൽ കടുത്ത സമ്മർദ്ദം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിനെതിരായ പ്രതിപക്ഷ ഹർജി തള്ളണമെന്ന വാദം സുപ്രീം കോടതി അം​ഗീകരിച്ചില്ലെങ്കിലും അടിയന്തരമായി വിശ്വാസ വോട്ട് തേടാൻ ഉത്തരവ് പുറപ്പെടുവിക്കാത്തത് ബിജെപിക്ക് ആശ്വാസകരമായി. തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അല്‍പംകൂടി സമയം നൽകുമെന്നതാണ് ബിജെപി ക്യാമ്പിന് ആശ്വാസകരമാകുന്നത്. എന്നാൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കത്തുകൾ ഹാജരാക്കൽ ബിജെപിക്ക് അതിനിർണ്ണായകമാണ്. ഭൂരിപക്ഷം അടക്കമുള്ള കാര്യങ്ങൾ കത്തിൽ വ്യക്തമാകും.

അതിനിടെ ബിജെപി ക്യാമ്പിലേക്ക് പോയ എൻസിപി നേതാവ് അജിത് പവാറിനെ തിരികെ പാർട്ടിയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. ശരദ്പ പവാറിന്റെ ചെറുമകൻ അടക്കം പവാർ കുടുംബാം​ഗങ്ങൾ അജിതുമായി ബന്ധപ്പെട്ടു. എൻസിപിയിലേക്ക് തിരികെ എത്തണമെന്നാണ് കുടുംബം അജിത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത്തിന്റെ സഹോദരനെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു.

അതിനിടെ, ബിജെപി ക്യാമ്പിൽ നിന്ന് ഒരു എൻസിപി എംഎൽഎ കൂടി ശരദ് പവാർ ക്യാമ്പിൽ എത്തി. മണിക് റാവു കോക്കഡെ എന്ന എംഎൽഎയാണ് തിരികെയെത്തിയത്. വിമതപക്ഷത്തുള്ള മൂന്ന് എംഎൽഎമാരുമായി തങ്ങൾ ബന്ധപ്പെട്ടതായി എൻസിപി നേതാക്കൾ സൂചിപ്പിച്ചു. അജിതിനൊപ്പം പോയ അഞ്ച് എംഎൽഎമാർ കൂടി ഇന്ന് രാത്രിയോടെ തിരിച്ചെത്തുമെന്നും എൻസിപി നേതാക്കൾ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍