കേരളം

ബൈക്കപകടത്തില്‍ സംസ്ഥാന വോളിബോള്‍ താരം ശ്രീറാം മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സംസ്ഥാന വോളിബോള്‍ താരം ജെ എസ് ശ്രീറാം ബൈക്കപകടത്തില്‍ മരിച്ചു. 23 വയസ്സായിരുന്നു. വെഞ്ഞാറമ്മൂട്ടില്‍ നടന്ന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. മത്സരത്തില്‍ മികച്ച കളിക്കാരാനായി തെരഞ്ഞടുത്തത് ശ്രീറാമിനെയായിരുന്നു.

എംസി റോഡില്‍ ചടയമംഗലം ജടായു ജങ്ഷനില്‍ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. എതിരെവന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീറാം തത്ക്ഷണം മരിച്ചു. കൊട്ടാരക്കര വെട്ടിക്കവല ചിരട്ടക്കോണം ഗുരുപുഷ്പരത്തില്‍ വൈദ്യുതി ബോര്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എസ് ജയറാമിന്റെയും ശ്രീലേഖയുടെയും മകനാണ്.

നിലമേല്‍ എന്‍എസ്എസ് കോളജിലെ മുന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ശ്രീറാം അഞ്ച് വര്‍ഷമായി കേരള സര്‍വകലാശാല വോളിവോള്‍ ടീമില്‍ അംഗമാണ്. ഒട്ടേറെ സംസ്ഥാന, നാഷണല്‍ , യൂത്ത് വോളിബോള്‍  ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. വോളിബോളില്‍ ഓള്‍റൗണ്ടറായിരുന്ന ശ്രീറാമാന്റെ ആക്രമിച്ച് കളിക്കാനുള്ള കഴിവും സ്മാഷിങ്ങിലെ കരുത്തും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍