കേരളം

കൗമാര കലയുടെ പെരുങ്കളിയാട്ടം; വിധിയെഴുതാൻ ജയിലിൽ നിന്നുള്ള പേനകൾ

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പ്രത്യക്ഷമായല്ലെങ്കിലും 60ാമത് സംസ്ഥാന സ്കൂൾ കലോത്സവം ത്തിന്റെ ഭാ​ഗമായി ജയിലിലെ അന്തേവാസികളും. മത്സരാർത്ഥികളോ സംഘാടകരോ കാണികളോ ആയല്ല അവരും മേളയുടെ ഭാ​ഗമാകുന്നത്. ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധിയെഴുതാൻ ജയിലിൽ നിർമ്മിച്ച പേനകളാണ് തയ്യാറാക്കിയത്.

നാലായിരം പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികൾ നിർമ്മിച്ച് കലോത്സവ സംഘാടക സമിതിക്ക് കൈമാറുന്നത്. പതിമൂന്നായിരത്തിൽ അധികം വരുന്ന മത്സരാർത്ഥികളുടെ വിധിയഴുതുക ഇവർ നിർമ്മിക്കുന്ന പേനകളാണ്.

പ്ലാസ്റ്റിക് കവറുകള്‍ക്കും കലോത്സവവേദിയില്‍ സ്ഥാനമില്ല. മേളയിൽ ഹരിതചട്ടം നിർബന്ധമാക്കിയിരിക്കുകയാണ്. കലോത്സവ വേദിയിലേക്ക് ആരും പ്ലാസ്റ്റിക് കവറുമായി വരേണ്ടതില്ല. പ്ലാസ്റ്റിക് കവറുകളുമായെത്തുന്നവർക്ക് പകരം തുണി സഞ്ചിയാണ് നൽകുക. പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി ആളുകൾക്ക് നൽകാൻ പതിനായിരത്തിലധികം തുണി സഞ്ചികളാണ് ഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ