കേരളം

മരട് ഫ്ലാറ്റ് ഇന്ന് ഒഴിയണം; സാവകാശം നൽകാനാവില്ലെന്ന് അധികൃതർ; വെള്ളവും വൈദ്യുതിയും വിച്ഛേ​ദിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകളില്‍നിന്ന് കൂടുതല്‍ താമസക്കാര്‍ ഒഴിഞ്ഞു. സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ചില ഉടമകള്‍ 15 ദിവസം കൂടി സാവാകാശം ചോദിച്ചെങ്കിലും നീട്ടില്ലെന്ന് പൊളിക്കലിന്റെ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. നാല് ഫ്‌ലാറ്റുകളിലുള്ള 343 ല്‍ 113 കുടുംബങ്ങള്‍ ഒഴിഞ്ഞു. 213 പേര്‍ ഒഴിയാന്‍ സന്നദ്ധരായിട്ടുണ്ട്. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികളുമായി ഏഴിനകം കരാര്‍ ഒപ്പിടും. 11ന് പൊളിക്കല്‍ നടപടി തുടങ്ങും.

നിയന്ത്രിത സ്‌ഫോടനത്തിലൂടെയാകും ഇത്. സമീപവാസികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരമുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളവും വൈദ്യുതിയും വ്യാഴാഴ്ച വൈകിട്ട് വിച്ഛേദിക്കും. ഒഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്താനെത്തിയ സബ് കലക്ടറോടാണ് ഒഴിയാനുള്ള സമയപരിധി 16 വരെ നീട്ടണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടത്. വീട്ടു സാധനങ്ങള്‍ താഴെയിറക്കാന്‍ ലിഫ്റ്റ് സൗകര്യം കുറവാണെന്നും ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കലിനെതിരെ ഫ്‌ലാറ്റ് ഉടമകളുടെ പ്രതിഷേധം തുടരുകയാണ്. ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള കര്‍മ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മരട് നഗരസഭാ അധികൃതരും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'