കേരളം

സുധാകരൻ കംസൻ, പാലായിൽ കൈതച്ചക്ക വീണ് മുയൽ ചത്തു: എം എം ഹസൻ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മന്ത്രി ജി സുധാകരൻ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കോൺ​ഗ്രസ് നേതാവ് എം എം ഹസൻ. 
പാലായില്‍ ഒരു കൈതച്ചക്ക വീണ് മുയല്‍ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കില്ലെന്നും ഹസന്‍ അവകാശപ്പെട്ടു.അരൂരിൽ പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസൻ.

ജി സുധാകരന്റെ പൂതന പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാലിത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ സുധാകരന്‍ ദുരുദ്ദേശപരമായി നടത്തിയ പരാമര്‍ശമല്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കണ്ടെത്തല്‍. അതേസമയം സുധാകരന്റെ പരാമര്‍ശം പ്രചാരണരംഗത്ത് മുഖ്യ ആയുധമാക്കുകയാണ് യുഡിഎഫ്.

ബിഡിജെഎസ്‌ നിലപാട്‌ മുഖ്യമന്ത്രിക്കുള്ള പ്രത്യുപകാരമാണോ വോട്ട്‌കച്ചവടമാണോയെന്നു ജനം തിരിച്ചറിയുമെന്നും ഹസൻ കൂട്ടിച്ചേർത്തു.  അരൂരും എറണാകുളത്തും എന്‍ഡിഎയ്‌ക്ക്‌ ജയസാധ്യത കുറവാണെന്ന തുഷാറിന്റെ പരാമര്‍ശം രഹസ്യബന്ധത്തിനു തെളിവാണ്‌.സീനിയര്‍ വെള്ളാപ്പള്ളിയും ജൂനിയര്‍ വെള്ളാപ്പള്ളിയും പറയുന്നത്‌ മാത്രമേ നമുക്കറിയൂയെന്നും ഹസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി