കേരളം

തൃശൂരില്‍ ഡ്രൈവറുടെ തലക്കടിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. ദിവാന്‍ജി മൂലയിലാണ് സംഭവം. ഡ്രൈവറുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ പുതുക്കാട്ടേക്ക്‌ ഓട്ടം വിളിച്ചവരാണ് ആക്രമിച്ചത്. കാര്‍ പിന്തുടര്‍ന്ന പൊലീസ് കാലടിയില്‍ വച്ച് വാഹനം കണ്ടെത്തി. പക്ഷേ പ്രതികള്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു. ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്േ്രപ അടിച്ച ശേഷം ഇടിക്കട്ട കൊണ്ട് തലക്കടിക്കുകയായിരുന്നു. വണ്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി ചോദിച്ചപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വണ്ടി കൊണ്ടുപോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. രണ്ടുപേരാണ് ആക്രമിച്ചതെന്നും കഞ്ചാവ് വലിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ