കേരളം

ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവം; രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍  തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ആലുവയില്‍ നിന്നാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭംവം നടന്നത്. ഊബര്‍ ടാക്‌സി ഡ്രൈവര്‍ രാജേഷിനെ രണ്ടംഗം സംഘം ആക്രമിച്ച്. ട്രിപ്പ് ബുക്ക് ചെയ്തതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ തലക്കടിച്ചു വീഴ്ത്തി കാറുമായി കടന്നുകളയുകയായിരുന്നു.

പുലര്‍ച്ചെ പുതുക്കാട്ടേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമിച്ചത്. കാര്‍ പിന്തുടര്‍ന്ന പൊലീസ് കാലടിയില്‍ വച്ച് വാഹനം കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു.

ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്്രേപ അടിച്ച ശേഷം ഇടിക്കട്ട കൊണ്ട് തലക്കടിക്കുകയായിരുന്നു. വണ്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി ചോദിച്ചപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വണ്ടി കൊണ്ടുപോകുകയായിരുന്നുവെന്ന് െ്രെഡവര്‍ പറഞ്ഞു. രണ്ടുപേരാണ് ആക്രമിച്ചതെന്നും കഞ്ചാവ് വലിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടായിരുന്നുവെന്നും െ്രെഡവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു