കേരളം

പരിശോധനയ്ക്ക് അധികൃതരെത്തി ; അകത്ത് കട്ടിലില്‍ കിടന്ന സ്ത്രീവേഷമണിഞ്ഞ പുരുഷന്‍ ഇറങ്ങിയോടി ; അമ്പരപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നഗരസഭ അധികൃതരും എക്‌സൈസും പരിശോധനയ്ക്ക് എത്തിയപ്പോള്‍, റോഡരികിലെ ഷെഡിന്റെ അകത്ത് കട്ടിലില്‍ കിടന്നിരുന്ന സ്ത്രീവേഷമണിഞ്ഞ പുരുഷന്‍ ഇറങ്ങിയോടി. അമ്പരന്ന ഉദ്യോഗസ്ഥര്‍ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. കൊച്ചി ആലുവയിലാണ് സംഭവം.

ആലുവ പാലസ് റോഡില്‍ വനിതാ കോളജിനും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തൊട്ടടുത്തുള്ള ഷെഡിലാണ് എക്‌സൈസും നഗരസഭ അധികൃതരും സംയുക്ത പരിശോധനക്കെത്തിയത്. റോഡ് പുറമ്പോക്കിലാണ് ഷെഡ്. ഷെഡിന്റെ മുന്‍ഭാഗം പൂട്ടിയിരുന്നതിനാല്‍ പിറകിലൂടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അവരെ കണ്ടപ്പോള്‍ അകത്തെ കട്ടിലില്‍ കിടന്നിരുന്ന, സ്ത്രീവേഷമണിഞ്ഞ പുരുഷന്‍ ഇറങ്ങിയോടുകയായിരുന്നു. 

ഷെഡ് കേന്ദ്രീകരിച്ചു ലഹരിമരുന്നു കച്ചവടം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു അധികൃതര്‍ പരിശോധനക്കെത്തിയത്. ഇതിനു മുന്‍പില്‍ ഇരുന്നിരുന്ന ചെരുപ്പുകുത്തിയെ കുറച്ചുകാലമായി കാണാനില്ലാത്തതും സംശയത്തിനിടയാക്കിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട് ജയിലിലാണെന്നു വിവരം ലഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

പരിശോധനയില്‍ ഷെഡില്‍ നിന്നും ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും കണ്ടെടുത്തു. ഈ ഭാഗത്തു രാത്രി ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ തടഞ്ഞു പണം തട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു