കേരളം

മദ്യലഹരിയില്‍ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു; യുവാവ് ലോറി കയറി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട യുവാവ് ലോറി കയറി മരിച്ചു. ഏറ്റുമാനൂര്‍ ടൗണില്‍ ആക്രി പെറുക്കിയിരുന്ന അശോകനാണ് (40) മരിച്ചത്. സംഭവത്തില്‍ നീണ്ടൂര്‍ പേമലകുന്നേല്‍ പൊന്നപ്പനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് പാലാ റോഡില്‍ ഹിന്ദുമതപാഠശാല ഹാളിനു സമീപമായിരുന്നു സംഭവം.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പൊന്നപ്പന്‍ അശോകനെ പിടിച്ചുതള്ളുകയായിരുന്നു. തെറിച്ച് റോഡില്‍ വീണ അശോകന്റെ ശരീരത്തിലൂടെ പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി കയറി. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊന്നപ്പനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ഇരുവരും രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാലു വര്‍ഷമായി എറ്റുമാനൂര്‍ പ്രദേശങ്ങളില്‍ ആക്രി പെറുക്കി വിറ്റു ജീവിക്കുകയാണ് അശോകന്‍. ഇയാളുടെ സ്വദേശം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. കിടത്തിണ്ണയിലാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഏറ്റുമാനൂര്‍ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി