കേരളം

എന്‍ഐടിയില്‍ എത്താതിരിക്കാന്‍ ജോളിയുടെ തന്ത്രം, ജോളിയെ തള്ളി വീണ്ടും ഷാജു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :ജോളിയുടെ മൊഴി വീണ്ടും തള്ളി ഷാജു. സിലിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയത് തന്റെ അറിവോടെയാണെന്ന ജോളിയുടെ മൊഴിയാണ് ഷാജു വീണ്ടും തള്ളിയത്. തന്നെ കുരുക്കാനാണ് ജോളിയുടെ ശ്രമം എന്നാണ് ഷാജുവിന്റെ വാദം. 

ആശുപത്രി ജീവനക്കാര്‍ തനിക്ക് കൈമാറിയ സിലിയുടെ സ്വര്‍ണം ജോളി തനിക്ക് നല്‍കിയിട്ടില്ല.എന്‍ഐടിയില്‍ താന്‍ എത്താതിരിക്കാന്‍ ജോളി തന്ത്രപൂര്‍വം ശ്രമിച്ചിരുന്നു. താന്‍ മദ്യപിക്കാറില്ല. ജോളി മദ്യപിച്ചിരുന്നതായി തനിക്ക് അറിയില്ലെന്നും അന്വേഷണ സംഘത്തിന് ഷാജു മൊഴി നല്‍കി. 

ഷാജുവിനേയും മാതാപിതാക്കളേയും നാളെ വീണ്ടും ചോദ്യം ചെയ്യും. ഷാജു, പിതാവ് സഖറിയാസ്, മാതാവ് ഫിലോമിന എന്നിവരെയാണ് ചോദ്യം ചെയ്യുക. ജോളിയെ നാളെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം ഈ വീട്ടില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. 

സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിലി കൊല്ലപ്പെടും എന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍