കേരളം

ശക്തമായ കാറ്റും മഴയും; കലോത്സവ വേദിയും പന്തലും തകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ശക്തമായ മഴയിലും കാറ്റിലും കാസര്‍കോട് ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നു. കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ വേദിയും പന്തലുമാണ് കാറ്റിലും മഴയിലും തകര്‍ന്നത്. പരിപാടിയുടെ ഒരു ഒഫീഷ്യലിന് പരിക്കു പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പന്തല്‍ വീഴുന്നതിന് തൊട്ടുമുന്‍പ് വേദിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കനത്തമഴ ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കലോത്സവത്തെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. കാസര്‍കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കലോത്സവം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നും നിരവധി കുട്ടികള്‍ എത്തുമെന്നതിനാല്‍, ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ പരിപാടികള്‍ മാറ്റിവെയ്ക്കാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്