കേരളം

യാത്രക്കാരുടെ പ്രതിഷേധം വിജയംകണ്ടു; വേണാട് എക്സ്പ്രസ് എറണാകുളം ജംക്‌ഷൻ ഒഴിവാക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ജംക്‌ഷൻ ഒഴിവാക്കില്ലെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. ഏറ്റവുമധികം യാത്രക്കാർ എറണാകുളം ജംക്‌ഷനിൽ ഇറങ്ങുന്ന സാഹചര്യത്തിൽ ട്രെയിൻ ടൗൺ വഴി തിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഉദ്യോ​ഗസ്ഥർ അറിയിച്ചിരിക്കുന്നത്. 

വേണാടിനു പുതിയ കോച്ചുകൾ നൽകുന്നതിന്റെ പേരിൽ ജംക്‌ഷൻ ഒഴിവാക്കി സർവീസ് നടത്താൻ ആലോചിച്ചിരുന്നു. എന്നാൽ പ്രതിഷേധം ഉയർന്നതോടെ ശുപാർശ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് അയച്ചിരുന്നില്ല. 

എറണാകുളത്ത് മൂന്നാം പിറ്റ്‍ലൈൻ‍ യാഥാർത്ഥ്യമാക്കുന്നതനുസരിച്ച് രാമേശ്വരത്തേക്കു സ്ഥിരം സർവീസ് പരിഗണിക്കുമെന്നും പാലക്കാട് മെമു ഷെഡ് വിപുലീകരണം പൂർത്തിയാകുന്ന മുറയ്ക്കു മലബാർ മേഖലയിൽ മെമു സർവീസ് സാധ്യമാകുമെന്നും അധികൃതർ പറഞ്ഞു.പാലക്കാടും കൊല്ലത്തും പുതിയ പിറ്റ്‌ലൈനുകളും എറണാകുളത്തു പുതിയ ടെർമിനൽ പദ്ധതിയും സജീവ പരിഗണനയിലുണ്ട്.  നിലമ്പൂർ പാതയിൽ രാത്രി ഗതാഗതം ആരംഭിക്കുന്നതു പരിശോധിക്കും. 
  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി