കേരളം

മാണി സാറിന്റെ പക്വത ജോസ് കെ മാണിക്കില്ല; ലേഖനത്തിന്റെ പിന്നില്‍ ആരാണ് എന്നറിയാം, തുറന്നടിച്ച് ജോസഫ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തനിക്കെതിരെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി മുഖപത്രം പ്രതിച്ഛായയില്‍ വന്ന ലേഖനം ജോസ് കെ മാണി അറിയാതെ വരില്ലെന്ന് പിജെ ജോസഫ്. ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് വ്യക്തമായി അറിയാമെന്നും ജോസഫ് പറഞ്ഞു. രണ്ടില ചിഹ്നം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് നല്‍കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി നല്‍കിയ കത്തില്‍ കാപട്യമുണ്ടായിരുന്നു എന്നും ജോസഫ് പറഞ്ഞു. 

മൂന്നുമണിക്കാണ് നോമിനേഷന്‍ കൊടുക്കേണ്ടത്. 2.29നാണ് കത്ത് നല്‍കിയത്. പ്രായോഗികമായി പാലായില്‍ എത്തിച്ചുകൊടുക്കാന്‍ സാധിക്കില്ല. ശരിയായ സമീപനമല്ല ഉണ്ടായത്. ദുരൂഹമായ പ്രവൃത്തികളാണ് ഉണ്ടായത്. 

മാണി സാറിന്റെ പക്വതയും വീണ്ടുവിചാരവും ഒന്നും ജോസ് കെ മാണിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചു. ചര്‍ച്ചയില്‍ നിന്ന് വിട്ടുപോയിട്ടാണ് 24 മണിക്കൂറിനുള്ളില്‍ നോട്ടീസ് കൊടുത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തത്. ഇടുക്കി കോടതി വിധി പ്രകാരം അദ്ദേഹം പാര്‍ട്ടി ചെയര്‍മാനാല്ല. അദ്ദേഹത്തിന് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ അവകാശമില്ല. പാര്‍ട്ടി ചെയര്‍മാനാണെന്ന് ഇപ്പോഴും പറഞ്ഞു നടക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ