കേരളം

നാടുമുങ്ങി, നാട്ടാരും 'വെള്ള'ത്തില്‍ ; പ്രളയമാസം മദ്യപിച്ചത് 1200 കോടിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രളയത്തെത്തുടര്‍ന്ന് നാടാകെ മുങ്ങിയ ആഗസ്റ്റില്‍ മലയാളികള്‍ കുടിച്ചത് 1229 കോടി രൂപയുടെ മദ്യമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക്. ജൂലൈയിലെ വില്‍പ്പനയേക്കാള്‍ 71 കോടി രൂപ അധികമാണിത്. ഇക്കൊല്ലം സംസ്ഥാനത്ത് ഇതുവരെ 9,878.83 കോടിരൂപയുടെ മദ്യമാണ് വിറ്റത്.

മുന്‍വര്‍ഷത്തെ ഇതേസമയത്തെ വില്‍പ്പനയേക്കാള്‍ 637.45 കോടിയുടെ വര്‍ധനയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടിരൂപയാണ് മദ്യവില്‍പ്പനയിലൂടെ ബെവ്‌കോ നേടിയത്. 1567കോടിയുടെ സര്‍വകാല നേട്ടമാണ് അന്നുണ്ടായത്. 

ഇക്കൊല്ലം തിരിച്ചടിയുണ്ടാകുമെന്ന് കരുതിയ ജൂണിലും വില്‍പ്പന വര്‍ധിച്ചു. ജൂണില്‍ തിരൂരിലെ വില്‍പ്പനശാലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. മൂന്നാറിലെ വില്‍പ്പനശാലയാണ് ഏറ്റവും പിന്നില്‍. ഓണം സീസണിലെ പത്തുദിവസത്തെ വില്‍പ്പനയിലാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ കണ്ണുനട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ