കേരളം

ഇന്നുമുതല്‍ സംസ്ഥാനത്ത് വീണ്ടും കര്‍ശന വാഹനപരിശോധന, നിയമലംഘനങ്ങളില്‍ ശക്തമായ നടപടി; ഡല്‍ഹിയില്‍ പണിമുടക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങളിന്മേലുള്ള നടപടികള്‍ ശക്തമാക്കി കേരളത്തില്‍ ഇന്നുമുതല്‍ കര്‍ശന വാഹന പരിശോധന.
ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉയര്‍ന്ന പിഴ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനപരിശോധന തത്കാലം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് വാഹനപരിശോധന തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഗതാഗത ചട്ട ലംഘനങ്ങളില്‍ പുതുക്കിയ നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കില്ല. പകരം ഗതാഗത നിയമലംഘനങ്ങളില്‍ കേസ് കോടതിക്ക് കൈമാറാനാണ് തീരുമാനം. 

അതിനിടെ മോട്ടോര്‍ വാഹന നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴയിന്മേല്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം ചേരുക. ഗതാഗത ലംഘനത്തിന് ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ്, പിഴത്തുക കുറയ്ക്കുന്നതിനെക്കുറിച്ച് സര്‍്ക്കാര്‍ ആലോചിക്കുന്നത്. ഉയര്‍ന്ന നിരക്കിലുള്ള പിഴക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുവന്നിരുന്നു. 

 കേന്ദ്രസര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന ഐക്യവേദിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പുതുക്കിയ നിയമപ്രകാരം ഡല്‍ഹിയില്‍ ഗതാഗത ലംഘനത്തിന് കടുത്ത പിഴയാണ് ചുമത്തിക്കൊണ്ടിരിക്കുന്നത്.ഗതാഗതനിയമലംഘനം ചൂണ്ടിക്കാട്ടി ഡല്‍ഹിയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് രണ്ടുലക്ഷം രൂപ പിഴയിട്ടത് വന്‍ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു