കേരളം

പ്രവാസിക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് ബന്ധുക്കള്‍ക്ക് വ്യാജസന്ദേശം ; 'ഏപ്രില്‍ഫൂള്‍' തമാശ കുരുക്കായി ; നാലുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയതിന് നാലുപേരെ അറസ്റ്റുചെയ്തു. തിരുവനന്തപുരം ചിറ്റിയൂര്‍ക്കോട് സ്വദേശികളായ മധു (50), രാമചന്ദ്രന്‍നായര്‍ (57), രാജേന്ദ്രന്‍നായര്‍ (59), രാധാകൃഷ്ണന്‍ (56) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തത്. 

ഒന്നാം തീയതി ഏപ്രില്‍ ഫൂളാക്കാനായാണ് ഇവര്‍ പ്രവാസിയുടെ ബന്ധുക്കളെ വിളിച്ച് തെറ്റായ വിവരം അറിയിച്ചത്. ചിറ്റിയൂര്‍ക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതനുസരിച്ച് അന്നുമുതല്‍ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്. 

ബുധനാഴ്ച രാവിലെയാണ് പ്രവാസിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കൊറോണ സ്ഥിരീകരിച്ചതായി പ്രതികള്‍ അറിയിച്ചത്. ബന്ധുക്കള്‍ ഇതറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെട്ടു. പ്രതികളുടെ പെരുമാറ്റം തനിക്കും മറ്റുള്ളവര്‍ക്കും കടുത്ത മാനസികാഘാതമുണ്ടാക്കിയെന്ന പ്രവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു