കേരളം

ഹലോ...അച്ഛനും അമ്മയ്ക്കും സുഖമല്ലേ?; ക്ഷേമം അന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോധികർക്ക് സാന്ത്വനമേകാൻ കുടുംബശ്രീ പ്രവർത്തകരുടെ ഫോൺ വിളിയെത്തും. പ്രായാധിക്യത്തിനും വാർധക്യ സഹജമായ അസുഖങ്ങൾക്കും പുറമെ ആശങ്കകളും മനപ്രയാസങ്ങളും അലട്ടുന്ന വയോധികർക്ക് സാന്ത്വനമേകുകയും സഹായമെത്തിക്കുകയുമാണ് ഈ ഫോൺവിളിയുടെ ലക്ഷ്യം. 

ഇതിനായി സംസ്ഥാന സർക്കാർ കുടുംബശ്രീ പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക്  പേജിലൂടെ അറിയിച്ചു. വയോജനങ്ങളെ വിളിച്ച് ക്ഷേമമന്വേഷിക്കാൻ 50 പേർക്ക് ഒരാൾ എന്നനിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 1,20,000 പേരെ വിളിക്കും. മൂന്നു ദിവസത്തെ ഇടവേളയിൽ മൂന്നു തവണ വിളിച്ച് വിവരങ്ങൾ ശേഖരിക്കും.

രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികൾ ഉറപ്പു വരുത്തും. മരുന്നുകൾ ആവശ്യമെങ്കിൽ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും. 

വയോജനങ്ങൾക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് കൂടുതൽ പ്രാധാന്യം നൽകും. അവർക്കു പറയാനുള്ളത് ക്ഷമയോടെ കേട്ട് അവർക്ക് ആശ്വാസം നൽകാൻ ശ്രമിക്കുകയും അവരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി