കേരളം

കോവിഡ് രോ​ഗികളെ പരിശോധിക്കുന്നു; ഡോക്ടർ വീടൊഴിയണമെന്ന് റസിഡന്റ്സ് അസോസിയേഷൻ; കർശന നടപടിയെന്ന് കലക്ടർ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു ജോലി ചെയ്യുന്ന ഡോക്ടറോട് വാടക വീട് ഒഴിഞ്ഞുകൊടുക്കാൻ കൊച്ചിയിലെ ഒരു റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ട സംഭവത്തെ അപലപിച്ച് കലക്ടർ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരോട് വിവേചനപരമായ പെരുമാറ്റമുണ്ടായാൽ ഇന്ത്യൻ എപിഡമിക് ഡിസീസ് ആക്ട് പ്രകാരം നടപടിയുണ്ടാകുമെന്ന് കലക്ടറുടെ ഉത്തരവ്. വിഷയം ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നവരോട് ഇത്തരത്തിൽ പെരുമാറുന്നത് അപലപനീയവും അപരിഷ്കൃതവുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ഫീൽഡ് പ്രവർത്തകർ തുടങ്ങിയവർക്കെതിരെ വ്യക്തികൾ, സ്ഥാപനങ്ങൾ, റസിഡന്റസ് അസോസിയേഷനുകൾ, പൊതുസമൂഹം എന്നീ ഏതെങ്കിലും ഇടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും കലക്ടർ വ്യക്തമാക്കി. 

രോഗത്തിനെതിരെ കൂട്ടായ പ്രതിരോധമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഓരോ പൗരനും പങ്കാളികളാകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ രാത്രി, പകൽ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഇത് മനസിലാക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടികളുണ്ടാകും. ഇത്തരത്തിൽ പരാതികൾ ലഭിച്ചാൽ തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ പൊലീസ് മേധാവിക്കും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി