കേരളം

കൊയ്ത്ത്‌ കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചു; പൊലീസുകാരനെ സ്ഥലം മാറ്റി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അരിമ്പൂരില്‍ കൊയ്ത്തുമെതിയന്ത്ര ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സ്ഥലം മാറ്റം. കണ്‍ട്രോള്‍ റൂമിലെ സിപിഒ മിഥുന്‍ ലാലിനെയാണ് മലയ്ക്കപ്പാറയിലേക്ക് സ്ഥലം മാറ്റിയത്. അരിമ്പൂര്‍ ചാലാടി കോള്‍ പാടത്തു നിന്ന് കൊയ്ത്തു കഴിഞ്ഞു മടങ്ങിയ അതിഥി തൊഴിലാളികളെയാണ് പൊലിസുകാരന്‍ അകാരണമായി മര്‍ദിച്ചത്.  

മര്‍ദ്ദനത്തില്‍ തമിഴ്‌നാട് സേലം സ്വദേശികളായ ശക്തി (28), കുമരേശന്‍ (22),വെങ്കിടേഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.  കൊയ്ത്തു കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇവര്‍.  കൊയ്ത്തു കഴിഞ്ഞു വരികയാണെന്നു പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാതെ ഇവരെ മര്‍ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍  പ്രതിഷേധിച്ച് തൊഴിലാളികള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് അന്തിക്കാട് എസ്‌ഐ കെജെ ജിനേഷ് സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിക്കുകയും കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടുകയയയിരുന്നു. വിവരമറിഞ്ഞ് മന്ത്രി എ.സി  മൊയ്തീന്‍, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, മുരളി പെരുനെല്ലി എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'