കേരളം

അര്‍ധ അതിവേഗ തീവണ്ടിക്ക്‌ നെടുമ്പാശേരിയിലും സ്റ്റേഷന്‍, മലബാറിലെ വിമാനത്താവളങ്ങളെ തഴഞ്ഞതായി വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അര്‍ധ അതിവേഗ തീവണ്ടിക്ക്‌ നെടുമ്പാശേരിയിലുംം സ്റ്റേഷന്‍ അനുവദിച്ചു. കാക്കനാടിനെ കൂടാതെയാണ്‌ നെടുമ്പാശേരിയിലും സ്റ്റേഷന്‍ അനുവദിച്ചത്‌. കഴിഞ്ഞ ദിവസം അംഗീകരിച്ച പദ്ധതി രേഖയിലാണ്‌ കൊച്ചിയില്‍ മറ്റൊരു സ്റ്റേഷന്‍ കൂടി അനുവദിച്ചിരിക്കുന്നത്‌.

എന്നാല്‍, എല്ലാ വിമാനത്താവളങ്ങളേയും ഐടി പാര്‍ക്കുകളേയും ബന്ധിപ്പിച്ചാണ്‌ അര്‍ധ അതിവേഗ പാത എന്ന സര്‍ക്കാരിന്റെ അവകാശ വാദം തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്‌. റെയില്‍പ്പാത ആരംഭിക്കുന്ന കൊച്ചുവേളിയില്‍ നിന്ന്‌ അഞ്ച്‌ കിമീ അകലെയാണ്‌ തിരുവനന്തപുരം വിമാനത്താവളം. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുമായും റെയില്‍പ്പാതക്ക്‌ നേരിട്ട്‌ ബന്ധമില്ല.

മലബാറില്‍ നിന്നടക്കം രണ്ട്‌ മണിക്കൂറിനുള്ളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്താനാവുമെന്ന പ്രത്യേകതയുണ്ട്‌. കോഴിക്കോട്‌ നിന്ന്‌ ബസ്‌ മാര്‍ഗം കരിപ്പൂരിലെത്താന്‍ !രു മണിക്കൂറിലേറെ വേണം. കണ്ണൂര്‍ നഗരത്തില്‍ നിന്ന്‌ കണ്ണൂര്‍ വിമാനത്താവളത്തിലെത്താനും ഒരു മണിക്കൂര്‍ വേണം. നെടുമ്പാശേരിക്ക്‌ ഇപ്പോള്‍ സ്‌റ്റോപ്പ്‌ അനുവദിച്ചത്‌ മറ്റ്‌ താത്‌പര്യങ്ങള്‍ ഉള്ളത്‌ കൊണ്ടാണെന്ന്‌ആരോപണം ഉയരുന്നുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി