കേരളം

ജനന-മരണ രജിസ്‌ട്രേഷനുകളുടെ കാലാവധി നീട്ടി; ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്തതായി കണക്കാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനന-മരണ രജിസ്‌ട്രേഷനുകളുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവ്.  ലോക്ക്ഡൗണ്‍ കാലയളവില്‍ ഉണ്ടാകുന്ന ജനനമരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലോ, രജിസേ്ട്രഷന്‍ നടന്നിട്ടില്ലെങ്കിലോ അപ്രകാരമുള്ള അപേക്ഷകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തതായി കണക്കാക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഈ കാലയളവില്‍ ടെലഫോണ്‍, ഇ മെയില്‍ മുഖേനെയും വാക്കാല്‍ നല്‍കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യഥാസമയം ഇന്‍വാര്‍ഡ് ചെയ്യേണ്ടതും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന്റെ  അടുത്ത ദിവസം റിപ്പോര്‍ട്ട് വാങ്ങി രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. പൊതുജനങ്ങളുടെ അറിവിലേക്കായി ജനന-മരണ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ വരുത്തിയിട്ടുള്ള മേല്‍ ഇളവുകള്‍ സംബന്ധിച്ച് രജിസ്ട്രാര്‍മാര്‍ വ്യാപകമായ പ്രചാരണം നടത്തണമെന്നും ഇന്‍ഫര്‍മോഷന്‍ കേരള മിഷന്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സോഫ്റ്റ് വെയറില്‍ വരുത്തേണ്ടതാണെന്നും  ഉത്തരവില്‍
പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത