കേരളം

മകളും ചെറുമകനും ചേർന്ന് വയോധികയെ കൊലപ്പെടുത്തി; ദാരുണം

സമകാലിക മലയാളം ഡെസ്ക്

പരവൂര്‍: മകളും ചെറുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി. കൊല്ലം പുത്തന്‍കുളത്താണ് ദാരുണ സംഭവം. പുത്തൻകുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുപാര്‍വതിയുടെ മകള്‍ ശാന്തകുമാരി (64) ചെറുമകന്‍ സന്തോഷ് (43) എന്നിവരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചുപാര്‍വതി മരിച്ച വിവരം പൊലീസ് അറിയുന്നത്. പിന്നാലെ പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അയല്‍വാസികളോട് വിവരം തിരക്കിയപ്പോള്‍ മൂവരും ചേര്‍ന്ന് വാക്കു തര്‍ക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചു.

സംശയം തോന്നിയ പൊലീസ് സംസ്കാര ചടങ്ങുകള്‍ നിര്‍ത്തിവെപ്പിച്ചു. ഉടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റുകയും അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

തുടര്‍ന്ന് ശാന്തകുമാരിയെയും സന്തോഷിനെയും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സന്തോഷ് കൊച്ചുപാര്‍വതിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നതിനിടെ തലയിടിച്ചതാണ് മരണ കാരണം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി