കേരളം

ആദ്യ ദിനം അഞ്ചു പഴംപൊരി, രണ്ടാം ദിനം പുട്ടും പരിപ്പു കറിയും; ചായക്കടയില്‍ 'വിചിത്ര' മോഷണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ടു ദിവസം തുടര്‍ച്ചയായി ഒരേ ചായക്കടയില്‍ കയറിയ കള്ളന്‍ ആദ്യ ദിനം 'മോഷ്ടിച്ചത്' അഞ്ചു പഴംപൊരി! രണ്ടാം ദിനമാവട്ടെ കള്ളന്‍ 'കൊണ്ടുപോയത്' പുട്ടും പരിപ്പു കറിയും.

അരൂര്‍ വട്ടക്കേരി ക്ഷേത്രത്തിനു സമീപമുള്ള ജയകുമാറിന്റെ ചായക്കടയിലാണ് വിചിത്രമായ മോഷണം നടന്നത്. രണ്ടാം ദിവസം കുറച്ചു നാണയത്തുട്ടുകളും കള്ളന്‍ കൊണ്ടുപോയി. ചായക്കടയുടെ പിന്നിലെ ഗ്രില്ലു പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയിരിക്കുന്നത്.

ചായക്കടയുടെ തൊട്ടടുത്തുള്ള പലവ്യഞ്ജനക്കടയിലും കയറാന്‍ കള്ളന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. പലവ്യഞ്ജനക്കടയിലെ സിസിടിവി തകര്‍ത്ത നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി