കേരളം

ഗർഭിണിയായ കാട്ടുപോത്തിനെ വെടിവച്ചിട്ടു, വയറ്റിലുള്ള കുഞ്ഞിനേയും വെട്ടിമുറിച്ച് പങ്കുവെച്ചു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; ​ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസിൽ ആറു പേർ അറസ്റ്റിൽ. പൂക്കോട്ടുംപാടം വനമേഖലയിലാണ് വേട്ട നടത്തിയത്. പോത്തിന്റെ വയറ്റിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ ഭ്രൂണത്തേയും ഇവർ വെട്ടിമുറിച്ച് പങ്കുവെച്ചുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ പത്താം തിയതി കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടിൽ നിന്ന് വനപാലകർ നടത്തിയ പരിശോധനയിൽ 25 കിലോ മാംസം കണ്ടെടുത്തിരുന്നു. തുടർന്നാണ് ക്രൂരത പുറത്തുവരുന്നത്. 

പുഞ്ചയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം ഈ മാസം 10ന് വൈകിട്ടാണ് സംഘം വേട്ട നടത്തിയത്. അബു സ്വന്തം തോക്കു പയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വയർ കീറിയപ്പോഴാണ് പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും സംഘം വെട്ടിമുറിച്ചു മാസം പങ്കുവച്ചു. തുടർന്ന് തലയോട്ടിയടക്കമുള്ള അവശിഷ്ടങ്ങൾ കാട്ടിൽ പലയിടത്തായി തള്ളി. 

അബു പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ  ആറാം പ്രതി പുഞ്ചനറുക്കിൽ സുരേഷ് ബാബു പിടിയിലായി. 
ഇതോടെ മറ്റു പ്രതികളായ പാറത്തൊടിക ബുസ്താൻ , തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ എന്നിവർ ചക്കിക്കുഴി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാളികാവ് റേഞ്ച് ഓഫിസർ കൂടുതൽ പ്രതികളുണ്ടെന്ന കണക്കുകൂട്ടലിലാണ് വനപാലകർ. തുടർ നടപടികൾ പൂർത്തിയാക്കി പ്രതികളേ  മഞ്ചേരി കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു