കേരളം

ബാങ്ക് ജീവനക്കാരി ഹോസ്റ്റലില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; കഴിഞ്ഞിരുന്നത് ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ച് 

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന:   അവിവാഹിതയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച ശിശു മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബാങ്ക് ജീവനക്കാരിയായ യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന സഹോദരിയോട് പോലും മറച്ചു വെക്കുകയായിരുന്നു. 
 
മൂലമറ്റം സ്വദേശിയായ യുവതിയാണ് ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചത്.  നഗരത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ 21ന് പുലര്‍ച്ചെയായിരുന്നു സംഭവം. 
പ്രസവത്തിനു മുന്‍പ് അസ്വസ്ഥത അനുഭവപ്പെട്ടതോടെ യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി പ്രസവിച്ചിരിക്കുന്നതായി കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. 

പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന്  പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ