കേരളം

എറണാകുളത്ത് 14കാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേര്‍ സംസ്ഥാനം വിട്ടു; അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ പതിനാലുകാരിയെ  കുട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശുകാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. ഷാഹിദ്, ഷര്‍ഷാദ് ഖാന്‍, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്്. മറ്റ് മൂന്ന് പേര്‍ സംസ്ഥാനം വിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ആറ് പ്രതികളില്‍ മൂന്ന് പേരാണ് പിടിയിലായത്. മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാധാരമായ സംഭവം. അതിഥി തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിടുത്തായിരുന്നു താമസം. പെണ്‍കുട്ടിയുമായി പരിചയത്തിലായതിന് പിന്നാലെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എറണാകുളത്ത് മഞ്ഞുമ്മലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്. ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. മറ്റ് പ്രതികള്‍ ലോക്ക്ഡൗണ്‍ കാലത്തുള്ള ട്രയിനില്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നുകളഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ