കേരളം

പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇഡിയുടെ പരിശോധന; 12 മണിക്കൂർ നീണ്ടു; വാഹനം തടഞ്ഞിട്ട് പ്രവർത്തകരുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാർ സംസ്ഥാന ഓഫീസുകളിലും എൻഫോഴ്സ്മെന്റ്
ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെ പരിശോധന 12 മണിക്കൂർ നീണ്ടു. പ്രതിഷേധത്തിന്റെ ഭാ​ഗമായി പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിൻറെ വാഹനം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞു.

സംസ്ഥാനത്ത് അഞ്ചിടങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തിയത്. ദേശീയ ചെയർമാൻ ഒഎംഎ സലാമിൻ്റെ വീട്ടിലും, ദേശീയ സെക്രട്ടറിമാരായ നസറുദ്ദീൻ എളമരം, കരമന അഷ്റഫ് മൗലവി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. സിആർപിഎഫ് കാവലിലായിരുന്നു പോപ്പുലർ ഫ്രണ്ടിൻ്റെ കോഴിക്കോട് ഓഫീസിൽ ഉൾപ്പെടെ പരിശോധന നടന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലെ പരിശോധന 12 മണിക്കൂർ നീണ്ടു. 

റെയ്ഡ് നടന്ന സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടിച്ച് കൂടി. പ്രവർത്തകരും പൊലീസും തമ്മിൽ മിക്കയിടങ്ങളിലും നേരിയ സംഘർഷവുമുണ്ടായി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. അഷ്റഫ് മൗലവിയുടെ വീട്ടിലെ പരിശോധനക്ക് ശേഷം സംശയകരമായ ഒന്നും ലഭിച്ചിട്ടില്ല എന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉദ്യോഗസ്ഥരെ മടങ്ങാൻ അനുവദിച്ചത്. 

പാർട്ടിക്ക് വിദേശത്തു നിന്ന് വൻതോതിൽ ഫണ്ട് എത്തിയെന്ന കേസിലും, പ്രസ്ഥാനത്തിൻറെ മറ്റ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും ആണ് പരിശോധന നടന്നതെന്നാണ് സൂചന. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലുള്ള ദേശീയ നേതാക്കളുടെ വീടുകളിലും പുലർച്ചെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റെയ്ഡ് പോപ്പുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നായിരുന്നു പോപ്പുലർ ഫ്രണ്ട്‌ സംസ്ഥാന അധ്യക്ഷൻ സിപി മുഹമ്മദ് ബഷീറിൻറെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു