കേരളം

പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് പരസ്യധാരണയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 
സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായി നഷ്ടമായി. പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പരസ്യമായിട്ടുള്ള ധാരണ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാണ്. പലയിടത്തും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്നാണ്്. അത് ഇങ്ങനെയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബോധ്യമായെന്നും സുരേന്ദ്രന്‍ പറഞ്ഞു 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സമ്പൂര്‍ണപരാജയമായി. അവരുടെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ച് വിറ്റു.യുഡിഎഫിന് നിര്‍ണായകമായ സ്വാധീനമുള്ളിടത്ത് പോലും വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. മുസ്ലീം ലീഗ്, ജമാ അത്ത് തുടങ്ങിയ സംഘടനകളാണ് ഇതിന് മധ്യസ്ഥം വഹിച്ചത്. അതുകൊണ്ടാണ് എല്‍ഡിഎഫിന് തിരുവനന്തപുരുത്ത്  ചെറിയ മേല്‍ക്കൈ നേടാനായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തുപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധധാരണയുടെ ജാരസന്തതിയാണ്. ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത നീചമായി വോട്ടുകച്ചവടമാണ് തിരുവനന്തപുരത്ത് നടത്തിയത്. ഇതില്‍ നിന്ന് എത്രലാഭം കിട്ടിയെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചുരുങ്ങിയത് യുഡിഎഫ് സ്ഥാനാര്‍ഥികളോടെങ്കിലും പറയണം. എല്‍ഡിഎഫിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''