കേരളം

ബിഎസ്എൻഎല്ലിന്റെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ഉപയോ​ഗിച്ച് ഒടിപി കരസ്ഥമാക്കി; സൈബർ തട്ടിപ്പിന് ഇരയായി സാറാ ജോസഫിന്റെ മരുമകൻ; നഷ്ടമായത് 20 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകൻ പികെ ശ്രീനിവാസൻ സൈബർ തട്ടിപ്പിന് ഇരയായി. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇരുപത് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പികെ ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകി. 

ബിഎസ്എൻഎൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയത്. കാനറ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20, 25,000 രൂപയാണ് നഷ്ടമായത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ‍ിൽ വന്ന ഒടിപി ഉപയോ​ഗിച്ചാണ് തട്ടിപ്പ് സംഘം പണം പിൻവലിച്ചത്. 

സംഭവത്തിൽ ബാങ്കിന്റെ നടപടികളെ വിമർശിച്ച് സാറാ ജോസഫ് രം​ഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അവർ ആരോപിച്ചു. ബാങ്ക് അധിക‌ൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിൻവലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി. സാറ ജോസഫിന്റെ മകളും എഴുത്തുകാരിയുമായി സം​ഗീതയുടെ ഭർത്താവാണ് പ്രമുഖ ആർക്കിടെക്റ്റായ ശ്രീനിവാസൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍