കേരളം

പാല എന്‍സിപിക്ക് വിട്ടു കൊടുക്കും ; മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പി ജെ ജോസഫ് ; സീറ്റ് ചോദിച്ചിട്ടില്ലെന്ന് എന്‍സിപി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മല്‍സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാല സീറ്റ് കേരള കോണ്‍ഗ്രസ് എന്‍സിപിക്ക് വിട്ടു നല്‍കും. മാണി സി കാപ്പന്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി തന്നെ മല്‍സരിക്കുമെന്നും ജോസഫ് പറഞ്ഞു. 

കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്. ശരദ് പവാറിന്റെ പാര്‍ട്ടി ആയിട്ടാകും എന്‍സിപി മല്‍സരിക്കുക എന്നാണ് തന്റെ നിഗമനമെന്നും ജോസഫ് പറഞ്ഞു. പാല സീറ്റ് ഉപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

തൊടുപുഴ ഭരണം നഷ്ടമായത് പി ജെ ജോസഫിന്റെയോ യുഡിഎഫിന്റെയോ തര്‍ക്കം മൂലമല്ല. മുസ്ലിം ലീഗിനായി മല്‍സരിച്ച കൗണ്‍സിലര്‍മാര്‍ കാലുമാറിയതാണ. അത് അവരുടെ ആഭ്യന്തരപ്രശ്‌നം മാത്രമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തൊടുപുഴയില്‍ ഭരണം പിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. 

പി ജെ ജോസഫിനോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ