കേരളം

യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ല; യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണമെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവിന്റെ സ്വന്തം പഞ്ചായത്തായ ചെന്നിത്തലയില്‍ യുഡിഎഫിന്റെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ഇടതുമുന്നണിക്ക് നല്‍കിയിരിക്കുകയാണ്. യുഡിഎഫ് എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും പരസ്യമായ കൂട്ടുകെട്ടാണ്. രാഷ്ട്രീയത്തിലെ എല്ലാ നൈതികതകളെയും ലംഘിച്ചുകൊണ്ടാണ് ഇരുകൂട്ടരുടെയും കൂട്ടുകെട്ട്. അധികാരത്തിനായി പോപ്പുലര്‍ ഫ്രണ്ടുമായിപ്പോലും സഖ്യമുണ്ടാക്കാന്‍ കേരളത്തിലെ മതേതര കക്ഷികളെന്ന് പറയുന്നവര്‍ സഖ്യമുണ്ടാക്കുന്നു. 

പരസ്പരം മല്‍സരിക്കുക എന്നതില്‍ നിന്നും കേരള രാഷ്ട്രീയത്തെ പരസ്പരം ഒത്തുതീര്‍പ്പ് എന്ന നിലയിലേക്കാണ് ഇരുകൂട്ടരും എത്തിച്ചിട്ടുള്ളത്. ഭരണം ബിജെപിക്ക് ലഭിക്കുന്ന സാഹചര്യമുള്ള സ്ഥലങ്ങളിലെല്ലാം രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ എന്തിനാണ് എല്‍ഡിഎഫും യുഡിഎഫും രണ്ട് മുന്നണികളായി നില്‍ക്കുന്നത്. എന്തിനാണ് പരസ്പരം മല്‍സരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത്. 

ഹരിപ്പാട് രാഷ്ട്രീയലാഭത്തിന് വേണ്ടി ചെന്നിത്തല യുഡിഎഫ് സംവിധാനത്തെ കുഴിച്ചുമൂടുകയാണ്. ഹരിപ്പാട് തോല്‍ക്കുമെന്നുള്ള ഭീതി മൂലമാണ് ചെന്നിത്തല ഇടതുപക്ഷവുമായി കൈകോര്‍ക്കുന്നത്. യുഡിഎഫ് എല്‍ഡിഎഫിന് അടിമവേല ചെയ്യുകയാണ്. യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ല. ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാരിന് ഒരാവശ്യവുമില്ലാതെ യുഡിഎഫ് പോയി പിന്തുണ നല്‍കുകയാണ്. 

പ്രതിപക്ഷത്തിന്റെ ധര്‍മ്മം പാലിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. സര്‍ക്കാരിന്റെ കൊള്ളരുതായമകളെ ചൂണ്ടിക്കാണിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു. പരസ്പരം ഒരുമിച്ച് അധികാരം പങ്കിടുന്നവര്‍ എങ്ങനെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്തു ധാര്‍മ്മികതയുടെ പേരിലാണ് രമേശ് ചെന്നിത്തലയും കൂട്ടരും പിണറായി വിജയനെ നേരിടാന്‍ പോകുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു