കേരളം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഈ വര്‍ഷം നടപ്പാക്കും, ഡിഎ കുടിശ്ശിക അടുത്ത സാമ്പത്തിക വര്‍ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള 
പരിഷ്‌കരണം ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഡിഎ കുടിശിക  ഘട്ടങ്ങളായി അടുത്ത സാമ്പത്തിക വര്‍ഷം നല്‍കും. ഹൗസ്ബില്‍ഡിങ് അഡ്വാന്‍സ് സര്‍ക്കാര്‍  ജീവനക്കാരുെട 
അഭി്രപായം മാനിച്ച് സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന 
രീതിയില്‍ പുനസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. 

കെഎസ്ആര്‍ടിസിക്ക് പ്രത്യേക ധനസഹായ 
മായി 1,000  േകാടി  രൂപ അനുവദിച്ചു. ജലഗതാഗത വകുപ്പിന് 111  േകാടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ സ്റ്റേറ്റ് വാട്ടര്‍ 
ട്രാന്‍സ്േപാര്‍ട്ടിന് 26  േകാടി  രൂപ വകയിരു 
ത്തി. കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ്
നാവിേഗഷന്‍ ഡിപ്പാര്‍ട്ട്െമന്റിന് 75  േകാടി  രൂപ നീക്കിവച്ചു. 

ഭൂരഹിതര്‍ക്ക്  ഭൂമിക്കു വേണ്ടിയും പണി 
തീരാത്ത വീടുകള്‍ പൂര്‍ത്തീകരിക്കാനും ലൈഫ് 
മിഷനുള്ള വിഹിതവും പഠനമുറികള്‍ക്കും വേണ്ടി 
പട്ടികജാതി ഉപപദ്ധതിയില്‍ 685 കോടി രൂപയും 
പട്ടികവര്‍ഗ്ഗ ഉപപദ്ധതിയില്‍ 247 കോടി രൂപയും 
വകയിരുത്തിയിട്ടുണ്ട്. 2020-21ല്‍ ലൈഫ്മിഷ 
നില്‍ നിന്നും 15000 പട്ടികജാതി  കുടുംബ 
ങ്ങള്‍ക്കും 5000 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും 
വീട്  നല്‍കും. 

സംസ്ഥാനത്ത് വാഹന നികുതി വര്‍ധിപ്പിക്കാന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കുക.

പതിനഞ്ചു ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഈടാക്കും. രണ്ു ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകള്‍ക്ക് ഒരു ശതമാനം അധിക നികുതി നല്‍കണം.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം നികുതി ഒഴിവാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ലേലം ചെയ്തു നല്‍കുന്ന ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു.

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ചെക് പോസ്റ്റുകള്‍ അടച്ചതോടെ അധികം വന്ന ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു പുനര്‍ വിന്യസിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വീടുകള്‍ക്ക് അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ക്കു നിയമനം നല്‍കും.

കൊച്ചി മെട്രോ വിപുലീകരണത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. പേട്ടതൃപ്പൂണിത്തുറ, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇന്‍ഫോപാര്‍ക്ക് എന്നി മെട്രോ വിപുലീകരണ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. 3025 കോടി രൂപയാണ് ചെലവിനത്തില്‍ കണക്കാക്കുന്നത്. കോവളത്തെ ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാത ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഇതിനായി 682 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ