കേരളം

ഇല്ലാത്ത പോക്സോ കേസിന്റെ പേരിൽ യുവാവിൽ നിന്ന് കൈകൂലി വാങ്ങി; പൊലിസ് ഓഫിസറും സഹായിയും പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ഷൊർണൂർ:  ഇല്ലാത്ത പോക്സോ കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞു യുവാവിൽ നിന്നു കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ. ഷൊർണൂർ‌ പൊലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ  കരുനാഗപ്പള്ളി സ്വദേശി എ വിനോദ് (46) ആണ് പിടിയിലായത്. യുവാവിൽ നിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിനോദിനെ വിജിലൻസ് പിടികൂടുകയായിരുന്നു.

വിനോദിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച സുബി (ഉണ്ണിക്കൃഷ്ണൻ,36) എന്നയാളെയും അറസ്റ്റ് ചെയ്തു. ബിനോയി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് എത്തിയത്. കഴിഞ്ഞ മാസം ഷൊർണൂർ പൊലിസിൽ രജിസ്റ്റർ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്സോ കേസിൽ സിഐയും എസ്ഐയും ബിനോയിയെ സംശയിക്കുന്നു എന്നുപറഞ്ഞാണ് പ്രതികൾ ബിനോയിയെ സമീപിച്ചത്. കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.

ആദ്യം 20,000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 10,000 രൂപയിൽ ഒത്തുതീർപ്പിലെത്തി. 6000 രൂപ ബിനോയി വിനോദിന് മൂന്ന് തവണയായി നൽകിയിരുന്നു. ബാക്കിയുള്ള 4000 രൂപ കൈമാറുന്നതിനിടെയാണു വിനോദിനേയും ഉണ്ണിക്കൃഷ്ണനേയും വിജിലൻസ് സംഘമെത്തി അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ